ജീവപര്യന്തം

ചെറുകഥ- വിദ്യ മറ്റപ്പിള്ളി.

അവൻ എയർപോർട്ടിലൂടെയുള്ള എളുപ്പവഴിയിലൂടെ കാർ ഓടിച്ചുകൊ ണ്ടിരുന്നു മനസ്സും ഹൃദയവും .സന്തോഷത്തിൻ്റേയും ഒപ്പം കുറ്റബോധ ത്തിൻ്റേയും കാൻവാസുകളിൽ മാറിമാറി പ്രതിഫലിക്കുന്നുണ്ടെന്നവൻ അറിഞ്ഞു.ചിര പരിചിതമായ തൻ്റെ സ്വന്തം ഇഷ്ടറൂട്ടായ എയർപ്പോർട്ട് റോഡിലൂടെ പോകുമ്പോൾ ഇന്ന് ഇരുവശങ്ങളിലുമുള്ള കാഴ്ച്ചകൾ പുതുമയുള്ളതായി അനുഭവപ്പെട്ടു.

     ഒരു നിമിഷനേരത്തെ ആലോചനയില്ലാത്ത തൻ്റെ പ്രവർത്തിക്ക് എത്ര വർഷമായി മനസ്സിൻ്റെ കോണിൽ വേദനയുടെ ലേസർ രശ്മി പൊള്ളലേൽ പ്പിച്ചുകൊണ്ടിരിക്കുന്നു.നീണ്ട പതിനഞ്ചു വർഷമായി അതിന്നും തുടരുന്നു.ജീവപര്യന്തം ശിക്ഷിക്കപ്പെട്ട കൊടുംകുറ്റവാളിക്കുപോലും ഇത്രയധികം കാരാഗൃഹവാസമില്ല.തനിക്കോ?

     അത്താണി ജംഗ്ഷനിലെ ചുവപ്പു സിഗ്നൽ തെളിഞ്ഞിരിക്കുന്നു.തൻ്റെ ജീവിതം പോലെ.

സിഗ്നൽ കാത്തു കിടക്കുന്ന നിമിഷം പഴയ കാലത്തേക്കവൻ്റെ മനസ്സ് ഓട്ടപ്രദക്ഷിണം നടത്തി.

ലവൻ എന്ന തൻ്റെ പ്രിയപ്പെട്ട കൂട്ടുകാരനും താനും ശരീരം വേർപെട്ട സായാമീസ് ഇരട്ടകൾ.നാട്ടുകാർ ലവകുശന്മാർ എന്ന ഇരട്ടപ്പേരിൽ വിളിക്കുന്നവർ.എന്തു കാര്യത്തിനും രണ്ടു പേർക്കും പരസ്പരം മറ്റെയാൾ കൂടെ വേണം.ആ സൌഹൃദം ചെറുപ്പത്തിലേ തുടങ്ങിയതാണ്.രണ്ടു കുടുംബ ങ്ങളും അത്രക്ക് സ്നേഹത്തോടെ കഴിഞ്ഞതല്ലേ.

     തൻ്റെ ജീവിതാഭിലാഷമായിരുന്ന എഞ്ചിനീയർ പദവിയുടെ ചവിട്ടു പടി കയറാൻ എഞ്ചിനീയറിംഗ് കോളേജിൽ പഠിക്കുമ്പോൾ മാത്രമാണ് അകന്നു നിന്നത്. പിന്നീട് അതു കഴിഞ്ഞ് താൻ യു.എസ്സിലേക്ക് പോയപ്പോഴും.

 ലവൻ്റെ വിവാഹത്തിന് പോലും തനിക്കു വരാനൊത്തില്ല.ഫോണിലൂടെ തൻ്റെ നിസ്സഹായാവസ്ഥ അവനെപ്പറഞ്ഞ് മനസ്സിലാക്കിയിരുന്നു. കൃസ്ത്യാനിയായ ഷീല ഗൾഫിൽ നഴ്സ് ആയിരുന്നു.ലവൻ ബികോം കഴിഞ്ഞ് ഗൾഫിൽ പോയി അവിടെ വച്ച് പരിചയപ്പെട്ടതാണ് രണ്ടു പേരും.ഷീലയുടെ വീട്ടകാരുടെ എതിർപ്പിനെ അവഗണിച്ച് അവർ വിവാഹിതരായി.താൻ നാട്ടിലുണ്ടായിരുന്നെങ്കിൽ എല്ലാക്കാര്യത്തിനും ചുക്കാൻ പിടിക്കുന്നതു താനായിരിക്കുമായിരുന്നു.അവൻ്റെ വിവാഹം കഴിഞ്ഞ് രണ്ടു കുട്ടികളും ആയതിൽപ്പിന്നെയായിരുന്നു തൻ്റെ യു.എസ്സിൽ നിന്നുമുളള തിരിച്ചുവരവ്.വീട്ടിൽ വിള്ച്ചപ്പോൾ പറഞ്ഞിരുന്നു, തൻ്റെ ബാഗേജ് എല്ലാം ഡ്രൈവർ വീട്ടിൽത്തരും. താൻ ഒരു ദിവസം ലവൻ്റേയും കുടുംബത്തിൻ്റേയും കൂടെക്കഴിഞ്ഞ് അടുത്തദിവസമേ വീട്ടിൽ വരൂ എന്ന്.അച്ഛനും അമ്മക്കും അറിയാം താനങ്ങിനേയേ ചെയ്യൂവെന്ന് അവർക്കതിൽ പരിഭവമില്ല.ഒരു കാര്യത്തിലൊഴിച്ച്. പഠനവും അമേരിക്കയിലെ നീണ്ടകാലത്തെ ജോലിയും കാരണം വിവാഹം അനന്തമായി നീളുന്നതിൽ.

   താൻ വിദേശത്തേക്കു പോകും മുൻപു തന്നെ നയം വ്യക്തമാക്കിയിരുന്നു.കുറെ പണം സമ്പാദിക്കണം.അതു കഴിഞ്ഞ് നാട്ടിൽ ഒരു ജോലിയുമായി കൂടുമ്പാൾ മാത്രം വിവാഹം.വയസ്സ് 32 കഴിഞ്ഞു.പറഞ്ഞതുപോലെതന്നെ യു.എസ്സിലായിരിക്കുമ്പോൾ ത്തന്നെ ടെലഫോണിക്ക് ഇൻ്റർവ്യൂ പലവട്ടം കഴിഞ്ഞ് തൻ്റെ ഇഷ്ടം പോലെയുള്ള ഒരു ജോലി നാട്ടിൽ ലഭിച്ചിരിക്കുന്നു.ഇനി അമ്മയോട് ധൈര്യമായിപ്പറയാം അമ്മക്കിഷ്ടമുള്ള ആരെവേണമെങ്കിലും കണ്ടു വച്ചോളൂ.അതി മോഹങ്ങളൊന്നുമില്ല.തന്നെ മനസ്സിലാക്കുന്ന, വിദ്യാഭ്യാസമുള്ള ഒരു കുട്ടി.

     ആ യാത്രയുടെ മടക്കത്തിൽ ലവൻ്റെ വീടിനുമുൻപിൽ കാർ നിറുത്തി.ചെറിയ കാബിൻബാഗുമാത്രം കയ്യിൽ വച്ചു.ഡ്രൈവറെ വീട്ടിലേക്കും പറഞ്ഞയച്ചു.

     ലവനും ഷീലയും കുട്ടികളും സിറ്റൌട്ടിനു മുൻപിൽ ത്തന്നെ നിൽ്ക്കുന്നുണ്ടായിരുന്നു.പരസ്പരം ഒരാലിംഗനത്തിൽ ലവൻ്റെ പരിഭവമെല്ലാം പോയി മറഞ്ഞതായി തനിക്കു തോന്നി.

     ഷീലയോട് കൈകൂപ്പിക്കൊണ്ടു ചോദിച്ചു.

“പരിചയപ്പെടുത്തേണ്ടതില്ലല്ലോ അല്ലേ.ഞാൻ നന്ദകുമാർ.നന്ദനെന്നു വിളിപ്പേര്.ഇവനെന്നെ നത്തു എന്നു വിളിക്കും.”

ഷീല ചിരിച്ചുകൊണ്ടു പറഞ്ഞു

“ലവൻ ഇവിടെ പറയാത്ത ദിവസമൊന്നുമില്ലല്ലോ.നേരിട്ടു കണ്ടിട്ടില്ലെ ങ്കിലും.”

കുട്ടികളെ പരിചയപ്പെട്ടൂ.മൂത്തവൻ ഉമേഷ്.ഇളയത് പെൺകുട്ടി.മൂന്നു മൂനര വയസ്സായിക്കാണും .പേര് ലക്ഷ്മി.

കുറെ നാളത്തെ വിശേഷങ്ങളെല്ലാം പരസ്പരം പങ്കു വെച്ചു.കുട്ടിക ൾക്കായി കരുതിയിരുന്ന കളിപ്പാട്ടങ്ങളും മിഠായിയും ഓരോരുത്തർക്കും നൽകി.പർച്ചേസിനു വേണ്ടി മാത്രമാണ് ദുബായ് വഴിയുള്ള ഫ്ളൈറ്റ് ആക്കിയത്.അച്ഛനും അമ്മയും ഗൾഫ്കാരായതിനാൽ കളിപ്പാട്ടങ്ങ ളിലൊന്നും അത്ര താൽപ്പര്യം കാണില്ലെങ്കിലും അവർ തനിക്ക് നന്ദി പറഞ്ഞു.തന്നോടു സംസാരിക്കുന്നതിൽ ലക്ഷ്മി കൂടുതൽ താൽപ്പര്യം കാട്ടി അച്ഛൻ്റെ പെറ്റ് ആണത്രേ.

കുളി കഴിഞ്ഞു. ഭക്ഷണം തയ്യാറായതായി സംസാരത്തിലേർപ്പെട്ടിരിക്കുന്ന ഞങ്ങളെ ഷീല വന്നു വിളിച്ചു.അൽപ്പം കഴിയട്ടെ എന്നു താനും പറഞ്ഞു.താൻ ലവനോടു ചോദിച്ചു.

“ഷീല എങ്ങിനെയാണെടാ,ഒന്നു രണ്ടു പെഗ്ഗ് കഴിക്കുന്നതിന് പ്രശ്നം വല്ലതുമുണ്ടാക്കുമോ?”

“ഏയ് കുഴപ്പമൊന്നുമില്ല.ഔട്ടിംഗിനു പോകുന്ന ദിവസങ്ങളിൽ ഏതെങ്കിലും ബാർ അറ്റാച്ച്ഡ് ഹോട്ടലിൽ നിന്നാണ് ഞങ്ങൾ ഭക്ഷണം കഴിക്കുക.അപ്പോൾ ഞാൻ കഴിക്കാറുണ്ട്.കൂടുതലായാൽ നിയന്ത്രണം വരുമെന്നേയുള്ളൂ”

“ഓ ഭാഗ്യം”.താൻ പറഞ്ഞു.

താൻ ബാഗ് തുറന്ന് എയർപ്പോർട്ട് ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നിന്നും വാങ്ങിയ ബ്ളാക്ക് ഡോഗിൻ്റെ ഒരു കുപ്പി പുറത്തെടുത്തു.ഷീലയെ വിളിച്ച് രണ്ടു  ഗ്ളാസും അൽപ്പം എരുവുള്ള എന്തെങ്കിലും ഇനവും എ’ടുത്തു വെയ്ക്കാൻ ലവൻ വിളിച്ചു പറഞ്ഞു.പിന്നെ രണ്ടു മണിക്കൂറോളം ലാത്തി.ഇടക്ക് ഷീലവന്നു നോക്കുന്നുണ്ടായിരുന്നു.

“ഭക്ഷണം റെഡിയായിട്ടുണ്ട്.മണിയെത്രയായെന്ന് രണ്ടുപേർക്കും വല്ലവിവ രവുമുണ്ടോ?” ഷീല പറഞ്ഞു.

“എത്ര നാളു കഴിഞ്ഞുള്ള കൂടിച്ചേരലാണെന്നറിയുമോ ഷീലേ.ഞങ്ങൾ അതൊന്നാസ്വദിച്ചോട്ടെ.”

താൻ തുടർന്നു.”.ഷീലക്കറിയാമോ?, ഇവൻ പറഞ്ഞ അറിവല്ലേയുള്ളൂ.ഞ ങ്ങൾ രണ്ടു പേരും കൂടെ ചെയ്യാത്ത തെണ്ടിത്തരങ്ങളൊന്നുമില്ല.ഞങ്ങൾ പരിചയപ്പെട്ടതു തന്നെ എതിരാളികളായിട്ടാണ്.കശുവണ്ടികൊണ്ടുള്ള കുഴിയണ്ടി മത്സരത്തിലൂടെ”

കേൾക്കാൻ ഷീലയെക്കൂടെ കിട്ടിയതോടെ മദ്യത്തിൻ്റെ ഇഫക്ട് തൻ്റെ തലക്കു പിടിച്ചു കഴിഞ്ഞിരുന്നു.താൻ വാചാലനായി..

പറഞ്ഞു പറഞ്ഞു കളി കാര്യമായി.താൻ ഇന്നും ഒരു ഞെട്ടലോടെ മാത്രം ഓർക്കാൻ ശ്രമിക്കുന്ന ഒരധ്യായം.

താൻ പറഞ്ഞു.

“ഷീലയോട് ഇവൻ പറഞ്ഞിട്ടുണ്ടോ എന്നെനിക്കറിയില്ല,ഞങ്ങൾ ആദ്യമായി വ്യഭിചരിക്കുവാൻ പോയ കഥ.പേരൂർ താണ്ടയുടെ അടുത്ത്. ഇവൻ ആദ്യമായിട്ടായിരുന്നു.ഇവൻ പേടിച്ചു വിറച്ചാണ് ചെന്നത്. താണ്ടയെക്കണ്ടതും ഇവൻ ഇറങ്ങിയൊരോട്ടം.വീട്ടിൽ ചെന്നാണ് ഓട്ടം അവസാനിച്ചത്.”

അതു പറഞ്ഞു താൻ പൊട്ടിച്ചിരിച്ചു.

ലവൻ അന്നേരം തൻ്റെ തോളിൽത്തട്ടിക്കൊണ്ട്പരിഭ്രമത്തോടെ പറഞ്ഞു.

“നീയെന്താടാ ഈ പറയുന്നത്.നിനക്കു വെള്ളം അകത്തു ചെന്നാൽ എന്തൊക്കയാണ് പറയുന്നതും കാട്ടിക്കൂട്ടുന്നതും എന്നറിയാമോ.പണ്ട് നീ അമേരിക്കക്കു പോകുന്നത് ആഘോഷിക്കാൻ പോയി ബസ്സിനു മടങ്ങുമ്പോൾ ബസ്സിൽ മുൻ സിറ്റിലിരിക്കുന്ന കഷണ്ടിക്കാരനെക്കണ്ട് അയാളുടെ തലക്കിട്ട് ഞാനൊന്ന് അടിക്കട്ടെ എന്നെന്നോട് ചോദിച്ച് എനിക്കു തടുക്കാൻ കഴിയും മുമ്പ് അടി കഴിഞ്ഞതും അവസാനം അയാളോട് കാലു പിടിച്ച് മാപ്പു പറഞ്ഞതും ഓർമ്മയുണ്ടാവുമല്ലോ? അല്ലേ.അതു പോലെ നീ ഈ പറയഞ്ഞതു കേട്ട് ഷീല ശരിയാണെന്നു ധരിക്കും.”

ലവൻ പറഞ്ഞതു പോലെ സംഭവിച്ചു.ഷീലയുടെ മുഖം കനത്തു.അവൾ ലവനെ പിടിച്ചു വലിച്ചുകൊണ്ട് തീൻമേശക്കരിലേക്കു കൊണ്ടുപോയി ഇരുത്തി.എന്നിട്ടു പറഞ്ഞു.

“വേണമെങ്കിൽ കൂട്ടുകാരനെ വിളിച്ചിരുത്തി സൽക്കരിക്ക് വിളമ്പിത്തരാൻ ഞാനില്ല.ഞാനും കുട്ടി കളും കിടക്കാൻ പോവുകയാണ്.”

“നീയൊന്നും കഴിച്ചില്ലേ”.

“എനിക്കു വയറു നിറഞ്ഞു”

മദ്യത്തിനു പുറത്തായിരുന്നെങ്കിലും എല്ലാം താൻ മനസ്സിലാക്കുകയാ യിരുന്നു.ഇടിവെട്ടേറ്റതുപോലെ താൻ നിന്നു.ഊണു കഴിക്കാൻ ചെന്നിരുന്നു.ഒന്നും കഴിക്കാൻ തോന്നാതെ എഴുന്നേറ്റു പോയി.

“ക്ഷമിക്കെടാ എന്നോട്.അവളോടും പറയ്.ഞാൻ വീട്ടിലേക്ക് ചെല്ലട്ടേ.അമ്മ കാത്തിരിക്കും.എനിക്കു വിഷമമൊന്നുമില്ല.തെറ്റ് എൻ്റേതുമാത്രം.”

താൻ നടന്നു വീട്ടിലേക്കു പോയി.

************************************

പുറകിൽ മറ്റു വാഹനങ്ങളുടെ ഹോൺ അടികേട്ടപ്പോൾ നന്ദന് സ്ഥലകാല ബോധം തിരികെ വന്നു.പച്ചവെളിച്ചം തെളിഞ്ഞിരിക്കുന്നു.ഇടതു തിരിഞ്ഞ് അതിവേഗം അവൻ കാർ വിട്ടു.മുന്നു മിനിട്ടിനകം എയർപോർട്ടിലെത്തി.കാർ പാർക്കിംഗിലിട്ടു.ഇൻറർനാഷണൽ അറൈവ ലിൽ ഇരിപ്പുറപ്പിച്ചു.ദുബൈ ഫ്ളൈറ്റിൻ്റെ സ്ഥിതി ടി.വിയിൽ നോക്കി.”ഫ്ളൈറ്റ് കൺഫേംഡ്”.അൽപ്പം കഴിഞ്ഞ് സ്ക്രോൾ ചെയ്തു കൊണ്ടിരുന്ന സ്ക്രീനിൽ തെളിഞ്ഞു.ദുബൈ “ഫ്ളൈറ്റ് അറൈവ്ഡ്.”

ഓരോ യാത്രക്കാരനും ബാഗും വലിച്ചുകൊണ്ട് ഇറങ്ങുമ്പോഴും ആകാംഷയോടെ നോക്കി നിന്നു.ഒടുവിൽ ലവനും കുട്ടികളും നടന്നു വരുന്നു.കുട്ടികൾ വലുതായിരിക്കുന്നു.മകൻ ലവനേക്കാൾ പൊക്കം വച്ചിരിക്കുന്നു.ലക്ഷ്മിയെക്കണ്ടാൽ അമ്മ തന്നെ.

പക്ഷേ ഷീലയെവിടെ.അവളെക്കാണുന്നില്ലല്ലോ.

മക്കൾ രണ്ടുപേരും ഓടി വന്നു.ഉമേഷ് അങ്കിൾ എന്നുപറഞ്ഞു കെട്ടിപ്പിടിച്ചു.ലക്ഷ്മിയിും അരികെ വന്നു മുട്ടി നിന്നു.

“സോറി നന്ദാ ഷീല വന്നില്ല.ലീവ് കിട്ടിയില്ല.ഒരുപക്ഷേ ഞങ്ങൾ പോകും മുമ്പ് വന്നേക്കും.ഇവരുടെ വെക്കേഷൻ കഴിഞ്ഞു തിരിച്ചു പോയാലും ഞങ്ങൾ തരികെ വരും.ഇനി രണ്ടു പേരേയും നാട്ടിലാണ് പഠിപ്പിക്കുക.”

നന്ദൻ ഒന്നും മിണ്ടിയില്ല.നന്ദൻ്റെ കാറിലാണ് അവർ  വീട്ടിലേക്ക് പോയത്.

ലവനോട് യാത്ര പറഞ്ഞ് അവൻ വീട്ടിലേക്കു പോയി.

വീട്ടിൽ ജീജ കാത്തിരിക്കുന്നുണ്ടായിരുന്നു.മക്കൾ രണ്ടു പേരും പഠനത്തി ലാണ്.ജീജ ടീച്ചറാണ്.മക്കൾ രണ്ടു  പേരും ജീജയുടെ സ്കൂളിൽത്തന്നെ.

താൻ ലവനേയും കുടുംബത്തിലേയും എയർപ്പോർട്ടിൽ നിന്നും പിക്ക് ചെയ്യാൻ പോകുമെന്ന് അവളോടു പറഞ്ഞിരുന്നു.

നന്ദൻ്റെ മുഖം വാടിയിരിക്കുന്നുവെന്ന് ജീജക്കു മനസ്സിലായി.

തൻ്റേയും ഷീലയുടേയും ഇടക്കുള്ള പ്രശ്നങ്ങൾ ഒന്നും നന്ദൻ ഭാര്യയോടു പറഞ്ഞിട്ടില്ലായിരുന്നു. അതവളോടു പറഞ്ഞ് രണ്ടാമതൊരു ഷോക്ക് താങ്ങാൻ തന്നെക്കൊണ്ടാവില്ല എന്നവനറിയാമായിരുന്നു.

ജീജയും പലവട്ടം ചിന്തിച്ചിട്ടുണ്ട്

നന്ദനും ലവനും ഇത്ര അടുത്ത സുഹൃത്തുക്കളായിരുന്നിട്ടും തന്നെ വിവാഹം കഴിച്ചു കൊണ്ടു വന്നതിനുശേഷം ഇരു കുടുംബങ്ങളും തമ്മിൽ ഒരു ബന്ധവുമില്ലാത്ത പോലെയാണ് കഴിയുന്നത്.തന്നെ ഒന്ന് സുഹൃത്തിൻ്റെ വീട്ടിൽ പോകവാനോ,ലവൻ്റെ ഭാര്യ ഷീലയുമായി സംസാ രിക്കുവാനോ നന്ദേട്ടൻ അനുവദിച്ചിരുന്നില്ല.താൻ തന്റെ അഭിപ്രായം പലപ്പോഴും നന്ദേട്ടനോട് പറഞ്ഞിട്ടുണ്ട്.പക്ഷേ ഏട്ടനൊന്നും തുറന്നു പറയാറില്ല.പഴയ അടുപ്പമൊന്നും ഇപ്പോഴില്ല എന്നു മാത്രം പറഞ്ഞ് കാര്യം അവസാനിപ്പിക്കും.ഇപ്പോഴിതാ പോയി വന്നപ്പോൾ എന്തോ വിഷമവും മുഖത്തു കാണുന്നു.

അന്നു രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ ലവനും കുടുംബവുമായുള്ള തൻ്റെ അകൽച്ചയുടെ കാരണം വിശദമായിത്തന്നെ ഭാര്യയോടു പറഞ്ഞു.മദ്യത്തിൻ്റെ ലഹരിയിൽ വെറുതെ പറഞ്ഞ ഒരു കഥ,നുണക്കഥ.

നന്ദൻ ഓർത്തു ജീജക്കു തന്നെ മനസ്സിലാകും.പക്ഷേ ഷീലക്ക് ഇനിയും പറ്റിയിട്ടില്ല.അതാണല്ലോ ലീവ് കിട്ടിയില്ല എന്നകാരണം പറഞ്ഞ് കണ്ടു മുട്ടൽ ഒഴിവാക്കിക്കളഞ്ഞത്.

“നന്ദേട്ടൻ മദ്യപിക്കുമെന്നോ.ഇതു വരെ അങ്ങിനെ ഉണ്ടായിട്ടില്ലല്ലോ”.ജീജ പറഞ്ഞു.

“ഇല്ല,അന്നത്തെ സംഭവത്തിനു ശേഷം ഞാൻ ഇനിഒരിക്കലും ലഹരി ഉപയോഗിക്കില്ല എന്നു പ്രതിജ്ഞ എടുത്തിരുന്നു.അത് ഇന്നും ഇനി ജീവിതാവസാനം വരെയും അങ്ങിനെ തന്നെയായിരിക്കും.”

ജീജ നന്ദനെ സമാധാനിപ്പിച്ചു.”പോകട്ടേ ഏട്ടാ.ഞാനില്ലേ കൂടെ.നമ്മൾ,നമ്മുടെ കുടുംബം,കുട്ടികളുടെ വിദ്യാഭ്യാസം,അവരുടെ ജീവിതം കരുപ്പിടിപ്പിക്കൽ അതു ലക്ഷ്യമിട്ട് നമുക്കു മുന്നോട്ട് പോകാം.മറ്റൊന്നും നമുക്കു പ്രശ്നമല്ല.”

വളരെ വൈകിയാണ് അന്ന് രണ്ടു പേർക്കും ഉറക്കം വന്നത്.

                       ************

ഒരു ഞായറാഴ്ച ഉച്ചകഴിഞ്ഞ് അൽപ്പം മയങ്ങാൻ കിടന്നതാണ് നന്ദൻ.ജീജ അടുത്തദിവസത്തേക്കുള്ള ടീച്ചിംഗ് നോട്ട് തയ്യാറാക്കുന്നു.ആ സമയം നന്ദൻ്റെ മൊബൈലിൽ പരിചയമില്ലാത്ത ഒരു വിദേശ കോൾ.നമ്പർ കണ്ടിട്ട് ഗൾഫിൽ നിന്നാണെന്നു തോന്നി.ഒരു സംശയത്തോടെ അവൻ ഫോൺ അറ്റൻ്റ് ചെയ്തു.

“ഹലൊ നന്ദൻ സ്പീക്കിംഗ്.”

“ഓ, വലിയ ഗമയൊന്നും വേണ്ട.”ഒരു സ്ത്രീശബ്ദം.

നന്ദൻ ഒന്നു ഞെട്ടി.ആരിത്.

“അധികം ടെൻഷൻ അടിപ്പിക്കുന്നില്ല.ഞാൻ ഷീല ലവൻ ഫ്രം ദുബൈ”.

നന്ദൻ വീണ്ടും ഞെട്ടി.

“നന്ദേട്ടൻ ക്ഷമിക്കണം.എനിക്ക് ശരിക്കും ലീവ് കിട്ടാത്തതുകൊണ്ടു തന്നെയാണ് വരാൻ കഴിയാതിരുന്നത്.തീർച്ചയായും ലവേട്ടൻ്റേയും കുട്ടികളുടേയും കൂടെ നാട്ടിൽ വരണമെന്നും പതിനഞ്ചു വർഷത്തെ ശിക്ഷാ കാലാവുധി കഴിഞ്ഞെന്നും നേരിട്ടു പറയണമെന്നും കരുതിത്തന്നെയാണ് ഞാനും വരുന്നുണ്ടെന്ന് ലവേട്ടനോട് പറഞ്ഞത്.എയർപ്പോർട്ടിൽ നിന്നും വിഷമിച്ചാണ് വീട്ടിലേക്കു മടങ്ങിയത് എന്നും ലവേട്ടൻ പറഞ്ഞു.അയാം വെരി വെരി സോറി.”

“നന്ദേട്ടൻ എന്നെ ഒരു ഭീകരജീവിയായിട്ടായിരിക്കും.മനസ്സിൽ ധരിച്ചു വെച്ചിരിക്കുക.എന്നാൽ അങ്ങിനെയൊന്നുമല്ല.നന്ദേട്ടനെക്കുറിച്ച് എന്നോട് ലവേട്ടൻ ഞങ്ങളുടെ ആദ്യരാത്രിയിൽത്തന്നെ എല്ലാ വിവരങ്ങളും പറഞ്ഞിട്ടുണ്ട്.എങ്കിലും പെട്ടെന്ന് അങ്ങിനെയൊരു സംഭാഷണം കേട്ടപ്പോൾ എനിക്ക് പ്രയാസം ഉണ്ടാക്കി എന്നത് ശരിയാണ്.ഇല്ലാത്ത കഥയുണ്ടാക്കിപ്പറയുന്നതാണെന്നും എനിക്കു തോന്നിയിരുന്നു.അന്ന് ഞാൻ തയ്യാറാക്കി വച്ച ഭക്ഷണം കഴിക്കാതെ പോയപ്പോൾ അടുത്ത ദിവസം വീട്ടിൽ വന്ന് മാപ്പു ചോദിക്കുവാൻ ഞാൻ തീരുമാനിക്കുകയും ലവനോട് പറയുകയും ചെയ്തതാണ്.പക്ഷേ ലവേട്ടൻ സമ്മതിച്ചില്ല.അവൻ്റെ ഈ സ്വഭാവം ഒന്നു മാറ്റിയെടുക്കുവാൻ ഇതു തന്നെ അവസരം എന്ന് അദ്ദേഹം പറഞ്ഞു. ശരിയെന്ന് എനിക്കും തോന്നി.ഇങ്ങിനെ ഒരു സ്വഭാവം വച്ചു കൊണ്ട് വിവാഹജീവിതത്തിലേക്കു പ്രവേശിച്ചാൽ നിങ്ങളുടേത് ഒരു ദു:ഖ പര്യവസായിയായ ഒരു ഫിക്ക്ഷനായിരിക്കുമെന്ന്എനിക്കു തോന്നി.അതു കൊണ്ട് ഈ സംഭവം നന്ദേട്ടന് ഒരു ഷോക്കായിരിക്കണം എന്നും ഞങ്ങൾ കരുതി.ഞങ്ങൾ അഭിനയിക്കുകയായിരുന്നു.നന്ദേട്ടൻ്റെ ഭാര്യയെപ്പറ്റിയും ഞങ്ങൾ വീട്ടിൽ വരുമ്പോൾ നമ്മുടെ രണ്ടു കുടുംബങ്ങളിലേയും ബന്ധക്കളോട് അന്വേഷിക്കുാമായിരുന്നു.ഒരു പാവം കുട്ടിയാണ് ജീജയെന്നും മനസ്സിലായിരുന്നു.അതിനെ കണ്ണീരു കുടിപ്പിക്കുവാൻ നന്ദേട്ടനെ അനുവദിക്കരുതെന്ന് ഞങ്ങൾക്ക് വാശിയുണ്ടായിരുന്നു.അന്നത്തെ സംഭവത്തിനു ശേഷം മദ്യപാന സ്വഭാവം തന്നെ നന്ദേട്ടൻഎന്നന്നത്തേക്കുമായി അവസാനിപ്പിച്ചുവെന്നും ഞങ്ങൾക്ക് ബോധ്യപ്പെട്ടു.എങ്കിലും എന്തുകൊണ്ടോ ഇക്കാര്യങ്ങൾ ജീജയോടു പറയാൻ ഞങ്ങൾക്കു ഭയമായിരുന്നു.അവൾ അതെങ്ങിനെ എടുക്കുമെന്നും അറിയില്ലായിരുന്നു.അതുകൊണ്ട് നമ്മുടെ കുടുംബ ബന്ധം പഴയ പടിആക്കുന്നതിനുള്ള അവസരം നീണ്ടു നിണ്ടു പോയി.”

ഷീല ഒന്നു നിറുത്തി.

“എയർപ്പോർട്ടിൽ നിന്നും മടങ്ങി വന്ന അന്നുരാത്രി എല്ലാം ഞാൻ അവളോടു തുറന്നു പറഞ്ഞു.ആദ്യമായി.ജീജ നിങ്ങൾ സംശയിച്ചതു പോലെയൊരു പെണ്ണല്ല.എന്നെ മനസ്സിലാക്കുന്ന,മനസ്സിലാക്കിയ ഭാര്യയാണ്.

“ഓ, എനിക്കിപ്പോഴാണ് ശ്വാസം നേരെ വീണത്.ഫോൺ ഒന്നു കൊടുക്കാമോ ഇതുവരെ പരിചയപ്പെടാത്ത എൻ്റെ കൂട്ടുകാരിക്ക്.”

“പിന്നെന്താ”

“നിന്നെ ഒരു കൂട്ടുകാരി വിളിക്കുന്നു.ഇതാഫോൺ.”

“ആരാ സ്കൂളിലെ ടീച്ചർമാരാരെങ്കിലുമാണോ.”

“ങ്ഹാ,ഒരു ടീച്ചറെന്നും പറയാം.”നന്ദൻ ചിരിച്ചുകൊണ്ട് ഫോൺ ജീജക്കു കൊടുത്തു.എന്നിട്ട് വികാരരഹിതമായ മുഖഭാവത്തോടെ പുറത്തേക്കു പോയി.

അവരുടെ സംസാരം ഏതാണ്ട് ഒന്നര മണിക്കൂർ നീണ്ടു.പത്തു പന്ത്രണ്ട് വർഷത്തെ വിശേഷങ്ങൾ പറഞ്ഞു തീർക്കേണ്ടേ.അവനോർത്തു.

ഫോൺ സംഭാഷണം കഴിഞ്ഞു വന്ന ജീജ പറഞ്ഞു.

“നമ്മൾ ഷീലയെ എത്ര തെറ്റിധരിച്ചു.നല്ല കുട്ടി.അവൾ നമ്മളെ ദുബായ്ക്ക് വിളിച്ചിട്ടുണ്ട്.ലവേട്ടനും മക്കളും ലീവ് കഴിഞ്ഞ് പോകുമ്പോൾ നമ്മളും ചെല്ലണം,കുട്ടികളുമായി.എയർ ടിക്കറ്റും മറ്റെല്ലാ ചെലവുകളും അവളുടെ വക.”

നന്ദൻ ഒന്നും പറഞ്ഞില്ല,”എല്ലാം നിൻ്റെ ഇഷ്ടം” എന്നു മാത്രം.പറഞ്ഞു.

രാത്രി അവർ ഒറ്റക്കായപ്പോൾ നന്ദൻ ബാക്കി പറഞ്ഞു,

“നമ്മുടെ ജീവിതത്തിലേക്ക് ആരെല്ലാം വന്നാലും  പോയാലും നമുക്ക് നമ്മുടെ ജീവിതം,നമ്മുടെ മക്കൾ അവരുടെ ഭാവി.ആ ജീവിതം ജിവിച്ചു തീർക്കാൻ ദൈവം തന്നതാണ് എനിക്കു നിന്നെ.അത് നിന്നോടൊപ്പം ജീവിച്ചു തീർക്കുന്നതിനേക്കാൾ വലുതായി ഒന്നുമില്ല.,ഒരു ദുബായ് യാത്രയും”.

“ങ്ഹേ, ഇതെൻ്റെ വാക്കുകളാണല്ലോ.ഏട്ടൻ തിരിച്ചടിച്ചതാണോ.”

“ഇല്ല മോളേ.ഞാൻ കാര്യമായി തന്നെ പറഞ്ഞതാണ്.”

നന്ദൻ അവളുടെ നെറ്റിയിൽ ചുംബിച്ചു.അവളുടെ മിഴികൾ പാതി അടഞ്ഞിരുന്നു അന്നേരം.അവളുടെ കൈകൾ നന്ദൻ്റെ കഴുത്തിനു ചുറ്റും ബലമായി ചുറ്റിയിരുന്നു.

                                                                           -END-

ഒരു അഭിപ്രായം ഇടൂ